തൃശൂര്‍> പുതുപ്പള്ളി വോട്ട് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം
തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ച തുകയില്‍ പകുതിയില്‍ താഴെമാത്രമാണ് ചെലവഴിച്ചത്.
കാര്യമായ പ്രചാരണം നടന്നില്ല. ഉറപ്പുള്ള വോട്ടുകള്‍പോലും നഷ്ടപ്പെട്ടു. പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഒരുവിഭാഗം ആഞ്ഞടിച്ചു. വോട്ട് ചോര്‍ച്ചയായിരുന്നു പ്രധാന അജൻഡയെങ്കിലും, വോട്ട് കുറഞ്ഞത് എങ്ങനെ എന്ന് വിശദീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവര്‍പോലും തൃശൂര്‍ യോഗത്തില്‍ സുരേന്ദ്രനെ കൈവിട്ടു.
ഈ നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദയനീയമായിരിക്കുമെന്നാണ് കൃഷ്ണദാസ്-–- രമേശ് പക്ഷം പറഞ്ഞത്. മോദിയെ പ്രശംസിച്ചും, സംസ്ഥാന
സര്‍ക്കാരിനെതിരെ വിമര്‍ശം ഉയര്‍ത്തിയും യോഗത്തില്‍ പിടിച്ചുനില്‍ക്കാനുള്ള സുരേന്ദ്രന്റെ ശ്രമം പച്ചതൊട്ടില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.