ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയും സമയവും എസ്‌എഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തി നല്‍കി.
വാഹനം തകര്‍ക്കുമ്ബോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോള്‍ എവിടെയാണ് ഉള്ളതെന്നും വി.മുരളീധരൻ ചോദിച്ചു. കേരള ഹൗസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെയാണ് അക്രമികളേയും പൊലീസിനേയും നിയന്ത്രിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ക്രമസമാധാനപാലനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഗവര്‍ണറെ ഭയപ്പെടുത്തി ഓടിക്കാൻ നോക്കേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ അഴിമതിക്ക് എതിരെ നിര്‍ഭയമായി, നിഷ്പക്ഷമായി, നിലപാട് എടുക്കുന്ന വൃക്തിയാണ് ഗവര്‍ണര്‍. വിയോജിക്കുന്നവരെ വിരട്ടുന്ന സിപിഎം ശൈലിയാണ് ഇവിടേയും കാണുന്നത്. ജയകൃഷ്ണൻ മാസ്റ്റര്‍ മുതല്‍ ടി.പി.ചന്ദ്രശേഖരൻ വരെ കേരളം അതുകണ്ടതാണ്. ഗുണ്ടാരാജിനെതിരെ ജനം പരസ്യമായി രംഗത്ത് ഇറങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.