ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും സഞ്ജയ് സിംഗ് എംപിക്കും ആശ്വാസം.
ഇരുവര്‍ക്കും എതിരായ അപകീര്‍ത്തി കേസ് സുപ്രീം കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. നാലാഴ്ചത്തെക്കാണ് കോടതി സ്റ്റേ ചെയ്തത്.
ഗുജറാത്ത് വിചാരണ കോടതിയുടെ പരിഗണനയിലുള്ള കേസുകളാണ് സുപ്രീംകോടതി താത്ക്കാലികമായി സ്റ്റേ ചെയ്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയോട് നിര്‍ദേശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം വരെ വിചാരണ കോടതിയിലെ നടപടികള്‍ സ്‌റ്റേ ചെയ്യുകയാണെന്ന് സുപ്രിംകോടതി അറിയിച്ചു.