കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ സുഹൈലിന് ഹൈകോടതി ജാമ്യം അനവദിച്ചു. കേസിൽ രണ്ടും മൂന്നും പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രായം ഉൾപ്പടെ പരിഗണിച്ചായിരുന്നു അന്ന് മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചത്. അന്ന് കോടതി സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന മോഫിയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. 2021 നവംബര്‍ 23-നായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരേ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു മൊഫിയയുടെ ആത്മഹത്യ
മൊഫിയ പര്‍വീണ്‍ കേസില്‍ അടുത്തിടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ആലുവ സിഐയായിരുന്ന സുധീറിനെക്കുറിച്ച് പരാമര്‍ശമില്ലാത്തത് കുടുംബത്തിൻ്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിലടക്കം സുധീറിനെതിരേ ഗുരുതരമായ ആരോപണമുണ്ടായിരുന്നു. എന്നാല്‍ പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ സിഐയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല