തൊടുപുഴ : ഇടുക്കി പാർലമെന്റ് സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ, താൻ തന്നെ അവിടെ മത്സരിക്കുമെന്നും ഇടുക്കി ലഭിച്ചേ മതിയാകൂ എന്നും പിജെ ജോസഫ് യു .ഡി.എഫിനോട് ആവശ്യപ്പെടും ജോസഫിനു പകരം മുൻ എംപി യും ജോസഫ് ഗ്രൂപ്പ് വിമത നേതാവുമായ ഫ്രാൻസിസ് ജോർജ് തൊടുപുഴയിൽ മത്സരിച്ചേക്കും. ഫ്രാൻസിസ് ജോർജിനു സീറ്റ് നൽകിയില്ലായെങ്കിൽ പാർട്ടി പിളരും എന്നതിനാൽ പിജെ ജോസഫിന്റെ മകന്റെ രാഷ്ട്രീയ പ്രവേശം ഇനിയും വൈകും
രണ്ടു സീറ്റ് ആണ് പാർലമെന്റിലേക്ക് മത്സരിക്കാൻ ജോസഫ് ആവശ്യപ്പെടുക. ഇടുക്കി ലഭിച്ചാൽ അവിടെ നിന്നും പിജെ ജോസഫ് ജനവിധി തേടും. കോട്ടയം കൂടി ലഭിക്കുക ആണെങ്കിൽ മുൻ ധാരണ പ്രകാരം മുൻ ബിജെപി നേതാവ് പി സി തോമസ് ആവും മത്സരിക്കുക
100 % ജയസാധ്യത ഉള്ള ഇടുക്കിയിൽ മത്സരിച്ചു ജയിച്ചു കേന്ദ്ര മന്ത്രി ആവുക എന്ന ലക്ഷ്യവും പിജെ ജോസഫിന് ഉണ്ട്. തൊടുപുഴ സീറ്റിൽ ഫ്രാൻസിസ് ജോർജിന് താല്പര്യം ഉണ്ട്. സജി മഞ്ഞകടമ്പൻ, തോമസ് ഉണ്ണിയാടൻ ഇവർക്ക് സീറ്റ് നൽകില്ല കാരണം മാണി വിഭാഗത്തിൽ നിന്ന് കാലു മാറി വന്നവർക്ക് അധികം പരിഗണന വേണ്ട എന്നാണ് ജോസഫിന്റെ നിലപാട്. കാരണം ഇവരെ കൊണ്ടുള്ള ഗ്രൂപ്പ് കളിയിൽ ഉള്ള സമാധാനം പോയി എന്നാണ് ജോസഫ് പാർട്ടി യോഗത്തിൽ തുറന്നടിച്ചത്