കലാപത്തില്‍ കത്തോലിക്കാസഭയ്ക്ക് മാത്രം അമ്ബത് കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സഭയുടെ 16 പള്ളി തകര്‍ത്തു. മെയ്ത്തീ ക്രൈസ്തവരുടേതായി 249 പള്ളിയും ആകെ അറുന്നൂറോളം പള്ളികളും മണിപ്പുരില്‍ നശിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുരില്‍ വന്നപ്പോഴും കത്തോലിക്കാസഭയുമായോ ബിഷപ്ഹൗസുമായോ ബന്ധപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സഹായമോ പിന്തുണയോ അറിയിച്ച് ഒരു ഫോണ്‍വിളി പോലുമുണ്ടായില്ല.സമാധാനശ്രമങ്ങളില്‍ കത്തോലിക്കാസഭയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നില്ല. കലാപഘട്ടത്തില്‍ അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. സഭയുടെ പള്ളികള്‍ക്ക് പുറമെ സ്കൂളുകളും ഹോസ്റ്റലുകളും പാസ്റ്റര്‍ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും തകര്‍ത്തു.
സിപിഐഎം എംപി എ എ റഹിം സന്ദർശിച്ചപ്പോൾ ആണ് ബിഷപ്പ് തന്റെ ദുഃഖം തുറന്നു പറഞ്ഞത്. ഇടതു പക്ഷത്തിന്റെയും അത് പോലെ തന്നെ കേരളത്തിന്റെയും പിന്തുണ ബിഷപ്പിനെ അറിയിച്ചു