അയോധ്യ ഉത്തര്‍പ്രദേശില്‍ അയോധ്യക്കുസമീപം ട്രെയിനില്‍ വനിതാ പൊലീസുകാരി ക്രൂരമായ ആക്രമണത്തിന് വിധേയയായ സംഭവത്തില്‍ 19 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനായില്ല.
ചോരയില്‍ കുളിച്ച് അബോധാവസ്ഥയില്‍ ട്രെയിനില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലാണ് 47 വയസ്സുള്ള ഹെഡ് കോണ്‍സ്റ്റബിളിനെ ആഗസ്ത് 30ന് കണ്ടെത്തിയത്. യുപിയിലെ ക്രമസമാധാന സാഹചര്യവും ട്രെയിൻ യാത്രയിലെ സുരക്ഷ ഇല്ലായ്മയും ആവര്‍ത്തിച്ച് പുറത്തുകൊണ്ടുവന്ന സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയും നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകര്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. സുരക്ഷാ ഡ്യൂട്ടിക്കായി സരയൂ എക്സ്പ്രസിലാണ് അവര്‍ അയോധ്യയിലേക്ക് പോയത്. ഉറങ്ങിപ്പോയതിനാല്‍ അയോധ്യ സ്റ്റേഷനില്‍ ഇറങ്ങാനായില്ല. അയോധ്യക്കും മനാക്പുര്‍
സ്റ്റേഷനുമിടയിലാണ് ആക്രമണമുണ്ടായത്
Facebook Comments Box