ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില രണ്ടു മാസത്തിന് ശേഷം വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. 209രൂപയുടെ വർദ്ധനയാണ് വരുത്തിയത് എന്നാൽ ഗാർഹികാവിശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല.
വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തിയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റം വരുത്താറുണ്ട്.
കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ധനവ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്. എന്നാല്‍ ഉജ്വല്‍ യോജനയുടെ ഭാഗമായി കൂടുതല്‍ തുക കണ്ടെത്താനാണ് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ കമ്പനികള്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം.