മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പുനര്‍നിയമന പ്രക്രിയ തങ്ങള്‍ക്ക് ഗുണകരമായ തരത്തിലാക്കി മാറ്റിയെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ജസ്റ്റിസ് ജെ.ബി.
പര്‍ദിവാല കോടതിമുറിയില്‍ വിധിപ്രസ്താവത്തിനൊപ്പം വായിച്ചുകേള്‍പ്പിച്ചു. ഗവര്‍ണറാണ് പുനര്‍നിയമനം നടത്തിയതെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് രാജ്ഭവൻ പുറത്തിറക്കിയതായിരുന്നു ആ വാര്‍ത്താക്കുറിപ്പ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷയെ തുടര്‍ന്നാണ് പുതിയ വി.സിയുടെ നിയമനത്തിനായി ഗവര്‍ണര്‍ നേരത്തെ ഇറക്കിയ വിജ്ഞാപനം പിൻവലിച്ചത്. കേരള അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി (ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി)യും നിയമോപദേശകനും ഈ നിലപാടിനെ പിന്തുണക്കുകയും ചെയ്തു.