ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചത്. നിലവിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നുംമുഖ്യമന്ത്രിയുടെ പരിപാടിയും പാലസ് ഗ്രൗണ്ടില്‍നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, പാലസ് ഗ്രൗണ്ടില്‍ അനുമതി ലഭിക്കാത്തതിനാല്‍ മറ്റൊരിടത്ത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
.ജനുവരി 14മുതല്‍ മാര്‍ച്ച് 20 വരെയാണ് രാഹുലിന്റെ യാത്ര. 15ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് യാത്രയുടെ ഭാഗമായി രാഹുല്‍ പര്യടനം നടത്തുക. സംഘര്‍ഷ ബാധിത മേഖലയായ മണിപ്പൂരില്‍ നിന്ന് തുടങ്ങി 85 ജില്ലകളില്‍ പര്യടനം നടത്തിയതിന് ശേഷം യാത്ര മഹാരാഷ്ട്രയില്‍ സമാപിക്കും. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗ് ആണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
Facebook Comments Box