തിരുവനന്തപുരം : മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ മലക്കം മറിഞ്ഞ് മാത്യു കുഴല്‍നാടൻ എം.എല്‍.എ.മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴല്‍നാടെൻറ പുതിയ നിലപാട്.
നേരത്തെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഈ ഹരജിയില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് മാത്യൂ കുഴല്‍നാടൻ നിലപാട് മാറ്റിയത്. ഇതോടെ, ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴല്‍നോട് പറഞ്ഞു.
മാത്യു കുഴല്‍നാടൻ്റെ നടപടിയിലൂടെ ഹർജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലൻസ് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റി. ധാതുമണല്‍ ഖനനത്തിനായി സി.എം.ആർ.എല്‍ കമ്ബനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ മാത്യു കുഴല്‍ നാടൻ ഹർജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടൻ ഹര്‍ജി സമര്‍പ്പിച്ചത്.