തൃശ്ശൂർ: തൃശൂരില്‍ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് നടപടിയെടുത്തത്.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡല്‍ഹിയിലെ പാർട്ടി കേന്ദ്ര ഓഫീസില്‍ നിന്നാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നല്‍കി. അക്കൗണ്ടില്‍ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവില്‍ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.
Facebook Comments Box