ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ജെഎംഎം നേതാവിനെതിരെ ഉന്നതതല അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി.
ഞായറാഴ്ച സാഹെബ്ഗഞ്ചില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് ഇസ്‌ലാം പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.
തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനുപകരം പ്രധാനമന്ത്രിയെ 400 അടി താഴെ കുഴിച്ചിടുമെന്ന് ജെഎംഎം കേന്ദ്ര കമ്മിറ്റി അംഗം നസ്‌റുല്‍ ഇസ്‌ലാം പറഞ്ഞതായി പാർട്ടിയുടെ സംസ്ഥാന വക്താവ് പ്രതുല്‍ ഷാദിയോ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പ്രതിപക്ഷമായ ഇന്ത്യാ സംഘം അംഗീകരിച്ചുവെന്നും അതിനാലാണ് നിരാശയോടെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Facebook Comments Box