കോട്ടയം:വൈക്കം സ്വദേശിയായ 57 കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.യുവതിയടക്കം രണ്ടു പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.വൈപ്പിൻ സ്വദേശി ജോസ്‌ലിൻ ആണ് അറസ്റ്റിലായത്.
കാസർകോഡ് അമ്പലത്തറ സ്വദേശിനി രഞ്ജിനി കൂട്ടാളി കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി സുബിൻ കൃഷ്ണൻകുട്ടി എന്നിവർ ഒളിവിലാണ്.
വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ച് കുടുക്കുകയായിരുന്നു. ഞായറാഴ്ച തവണക്കടവിലെത്തിയ ബിസിനസുകാരനെ രഞ്ജിനി ചേർത്തലയിലെ ലോഡ്ജിലേക്കു കൂട്ടി കൊണ്ടുപോയി.
സുബിനും കൃഷ്ണനും പിന്നാലെ ഇവർ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി.
20 ലക്ഷം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരന്‍ 1.35 ലക്ഷം ഇവർക്കു കൈമാറി. പിന്നീടാണ് പരാതി നൽകി.വൈക്കം ഡി.വൈ.എസ്.പി ഏ.ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്ത്രപൂർവ്വം പ്രതിയെ കുടുക്കിയത്