മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. 34 വിദ്യാര്‍ത്ഥികളില്‍ 18 കുട്ടികളെ കാണാതായി.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എട്ടുവയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസിയായ ജയറാം കുമാര്‍ പറഞ്ഞു.
ഇവര്‍ നദിയുടെ മറുകരയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. സ്‌കൂള്‍ സമയമായതിനാല്‍ ബോട്ടില്‍ നിരവധി പേരുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയതായും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബോട്ടില്‍ കൂടുതല്‍ പേരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് ഡെപ്യൂട്ടി
പൊലീസ് സൂപ്രണ്ട് ഷഹ്രിയാര്‍ അക്തര്‍ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.