കൊച്ചി: മാസപ്പടിക്കേസിലടക്കം ഹർജ്ജിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു കളമശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹര്‍ജിക്കാരനാണ്. നേരത്തെ പാലാരിവട്ടം പാലം അഴമതിക്കേസിലെയും ഹര്‍ജിക്കാരനായിരുന്നു. നിരവധി അഴിമതിക്കേസുകളില്‍ നിയമപ്പോരാട്ടം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ മുറിയിൽ എത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കാണുന്നത്. കേരള രാഷ്ട്രീയത്തില്‍ വിവാദമായി മാറിയ നിരവധി കേസുകളിൽ ഹർജിക്കാരനാണ് ഗിരീഷ്. പാലാരിവട്ടം പാലം അഴിമതി, മാസപ്പടി വിവാദം എന്നിവയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും ഗിരീഷ് ബാബു ഇടപെട്ടിരുന്നു…….