കണ്ണൂർ: ഒന്നര വർഷത്തെ ബഹിഷ്കരണത്തിന് ശേഷം ഇ.പി ജയരാജൻ വീണ്ടും വിമാന യാത്രക്കൊരുങ്ങുന്നു. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നത്.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്നാണ് അദ്ദേഹം വിമാന യാത്ര ബഹിഷ്കരിച്ചത്. പിന്നിട് ട്രെയിനിലായിരുന്നു ഇ പി ജയരാജന്റെ തിരുവനന്തപുരത്തേക്കുളള യാത്രകള്‍.
കഴിഞ്ഞ ജൂണ്‍ 13 നായിരുന്നു ഇ പി ജയരാജന്റെ യാത്രാ വിലക്കിനിടയാക്കിയ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോ നടപടി സ്വീകരിച്ചത്.
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും ഇൻഡിഗോ നടപടി എടുത്തിരുന്നു. ജയരാജനെ മൂന്നാഴ്ചയും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍മജീദിനെയും കൂട്ടാളിയെയും രണ്ടാഴ്ചത്തേക്കും കമ്പനി വിലക്കി.
എന്നാല്‍ വിലക്ക് കഴിഞ്ഞിട്ടും താന്‍ അവഹേളിക്കപ്പെട്ടുവെന്നു കരുതിയ ഇപി ജയരാജന്‍ പിന്നീട് ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല.
ഇന്‍ഡിഗോ മാത്രമായിരുന്നു കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത്.
അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എല്‍ഡിഎഫ് കണ്‍വീനറുടെ വിമാനയാത്ര മുടങ്ങി. എന്നാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരത്തേക്കുളള ആഭ്യന്തര സര്‍വീസ്പുനരാരംഭിച്ചതോടെ അതിനി മാറുകയാണ്.
കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടും വിമാന യാത്ര നടത്തുന്നത്.