തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുക .
പുതിയ അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്ബ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കുമെന്നും 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം ഉള്‍പ്പെടുത്തുമെന്നും അത് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് NCERT പറയുന്നത്. കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.