തിരുവനന്തപുരം: നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനാലാണ് മുഖ്യമന്ത്രിയുടെ മകളുടെ കള്ളപ്പണ ഇടപാടുകള്‍ വെളിയില്‍ വന്നത് എന്ന് കേന്ദ്രമന്ത്രി വി.
മുരളീധരൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്വർണക്കള്ളക്കടത്ത് നടത്തിയ ഏക സംസ്ഥാനം കേരളമാണ്. നരേന്ദ്രമോദി ഭരിക്കുമ്ബോള്‍ ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെ.സുരേന്ദ്രന്റെ പദയാത്രയുടെ സംഘാടക സമിതി ആറ്റിങ്ങലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആകെ ദുഷിച്ച ഭരണവും പ്രതിപക്ഷത്തിന്‍റെ സഹകരണാത്മക നിലപാടും ജനത്തിന് മടുത്തു. കേരളത്തിന്റെ യുവത്വം ഒന്നാകെ നാടുവിടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് റിക്രൂട്ടിങ് ഏജൻസികളാണ്. സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. കേന്ദ്രത്തില്‍ നിന്ന് വരുന്ന ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പടംവച്ച് കിറ്റടിച്ച് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ദേശീയപാത പണിതത് ഞങ്ങളാണെന്ന് പറഞ്ഞ് അമ്മായച്ഛനും മരുമകനു ഫ്ലക്സ് വയ്ക്കുന്നതാണ് കാണുന്നത്. ആ തെറ്റിദ്ധാരണ മാറ്റാൻ ശ്രമമുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മതേതരരാജ്യത്തില്‍ പ്രധാനമന്ത്രിക്ക് മതം പാടില്ല എന്നില്ല. ഈശ്വരവിശ്വാസിയാണ് എന്ന് പറയുന്നതില്‍ ലജ്ജിക്കാത്തയാളാണ് പ്രധാനമന്ത്രി. വിശ്വാസവും വികസനവും ഒന്നിച്ച് എന്നതാണ് കേന്ദ്രനയമെന്നും വി.മുരളീധരൻ പറഞ്ഞു.
സൗജന്യ റേഷനും ശുചിമുറിയും ദേശീയപാതയും ഉജ്വലയോജനയും ജൻ ഔഷധി കേന്ദ്രങ്ങളുമെല്ലാം ഭാരതീയ ജനതാ പാർട്ടി സർക്കാരിന്റെതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.