ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ വ്യക്തിയെ അറസ്റ്റ് ചെയ്തു.
കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇയാള്‍ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നത് കാണാൻ കഴിയും. ഹൈദരാബാദിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദർശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിട്ടുള്ളത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയില്‍ ഇയാള്‍ പരാമർശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചു. റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങിയത്. കഴിഞ്ഞ ദിവസം ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.