സുല്‍ത്താൻ ബത്തേരി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ റാലിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്.മോദി ചൂണ്ടിക്കാണിച്ചത് കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണ്.ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല.ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികള്‍ക്കും ചിറ്റമ്മ നയമാണ്.
സംവരണം എങ്ങനെയാണ് മുസ്ലികള്‍ക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കൂക.വിഭവങ്ങള്‍ പങ്കു വയ്ക്കുമ്ബോള്‍ കോണ്‍ഗ്രസിൻറെ പരിഗണന മുസ്ലീങ്ങള്‍ക്കു മാത്രമാണ്.19 % വരുന്ന കൃസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ LDF നും UDF നും ആശയക്കുഴപ്പമാണ്.പച്ചക്കോടി LDF ഇപ്പോള്‍ ആയുധം ആക്കുന്നു.വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്.കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ് രാഹുലിനെ കെട്ട് കെട്ടിക്കുന്നതിൻറെ ലക്ഷണമാണത്.ലീഗിൻറെ വോട്ട് ഇല്ലെങ്കില്‍ രാഹുലിന് 50000 വോട്ടു കിട്ടില്ല.പ്രധാനമന്ത്രി എല്‍ഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.