തിരുവനന്തപുരം: എൻഡിഎയുടെ ആലപ്പുഴയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ശോഭ സുരേന്ദ്രന് എതിരെയും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥി അനില്‍ ആന്റണിയ്ക്ക് എതിരായും കൈക്കൂലി ആരോപണത്തിന്റെ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാർ.
ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നാണ് തെളിവ് സഹിതം നന്ദകുമാർ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്‌റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാനാണ് അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയതെന്നാണ് നന്ദകുമാർ ആരോപിക്കുന്നത്. എന്നാല്‍ നിയമനം നടക്കാതെ വന്നതിനെ തുടര്‍ന്ന് പലവട്ടമായി ഈ 25 ലക്ഷം രൂപ തിരികെ നല്‍കിയെന്നും ഇയാള്‍ പറയുന്നു. 2014ലാണ് പണം കൈമാറിയത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും നന്ദകുമാർ പുറത്തുവിട്ടിട്ടുണ്ട്.
സാമ്ബത്തിക പ്രതിസന്ധിയില്‍ ആണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചതെന്നും നന്ദകുമാർ പറയുന്നു. എന്നാല്‍ കടം കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്‌തു തനിക്ക് നല്‍കാമെന്ന് പറഞ്ഞ ശേഷം രേഖകള്‍ എല്ലാം കൈമാറിയെന്നും തുടർന്നാണ് 10 ലക്ഷം നല്‍കിയതെന്നും നന്ദകുമാർ പറയുന്നു.
2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം നല്‍കിയെന്നാണ് അവർ നന്ദകുമാർ അവകാശപ്പെടുന്നത്. ഇതിന്റെ ഒരു റസീറ്റും അദ്ദേഹം പുറത്തുവിട്ടു.