തിരുവനന്തപുരം: കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്‌ളക്‌സ് അഴിച്ചു മാറ്റിയതിന് പിന്നില്‍ ഗുഡാലോചനയെന്ന് ആക്ഷേപം.
തിരുവനന്തപുരത്ത് പേരൂർക്കടിയിലാണ് മുന്നണികളുടെ കൊട്ടിക്കലാശം. ഇവിടെ ശശി തരൂരിനായി ഉയർത്തിയ ഫ്‌ളക്‌സ് ബിജെപി ഇടപെട്ട് അഴിച്ചു മാറ്റാനാണ് ശ്രമിച്ചതെന്നാണ് ആക്ഷേപം.
സ്വകാര്യ ബില്‍ഡറുടെ സ്ഥലത്തായിരുന്നു കൂറ്റൻ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഈ നിർമ്മാണ കമ്ബനിയെ ബിജെപിക്കാർ ഇടപെട്ട് ഫ്‌ളക്‌സ് അഴിപ്പിക്കുകയായിരുന്നു. കൊട്ടിക്കലാശത്തില്‍ തരൂരിന് മുൻതൂക്കം കിട്ടുമെന്ന ഭയത്തിലാണ് ഈ ഇടപെടലെന്നാണ് ആരോപണം.
തിരുവനന്തപുരത്ത് അതിശക്തമായ ത്രികോണ മത്സരം നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തീരമേഖലയിലേയും ഗ്രാമമേഖലയിലേയും പരമ്ബരാഗത വോട്ടുകള്‍ തരൂരിനെ തുണയ്ക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്.
Facebook Comments Box