Sat. May 4th, 2024

പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സമാന്തര കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

By admin Oct 27, 2021 #pocso case
Keralanewz.com

കോഴിക്കോട്: പന്ത്രണ്ടുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സമാന്തര കോളേജ് അധ്യാപകനെ കോഴിക്കോട് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. മാതാവിന്റെ സ്ഥാപനത്തിലെത്തിയ 12 കാരനെ കോളേജ് ഓഫീസിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച്‌ മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് (Pocos) അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.

കൊണ്ടോട്ടി പീഡനശ്രമം; 15 കാരനെ കുടുക്കിയത് പോലീസിന്‍്റെ നീക്കം; നിര്‍ണായകമായത് പെണ്‍കുട്ടിയുടെ മൊഴി

കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 കാരന്‍ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പിടിയില്‍ ആയത് പോലീസിന്റെ(police) ശ്രദ്ധാപൂര്‍വം ഉള്ള നീക്കങ്ങളെ തുടര്‍ന്ന്. തന്നെ അക്രമിച്ചത് തടിയുള്ള, മീശയും താടിയും ഇല്ലാത്ത വെളുത്ത നിറമുള്ള ഒരാളാണ് എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ ചില സ്ഥലങ്ങളില്‍ കണ്ടതായും പെണ്‍കുട്ടി ഓര്‍മിച്ചെടുത്തിരുന്നു. ഈ സ്ഥലത്ത് പെണ്‍കുട്ടി പറഞ്ഞ ശാരീരിക ഘടന ഉള്ള ആരൊക്കെ ഉണ്ടെന്ന് ആയിരുന്നു പോലീസ് അന്വേഷിച്ചത്. അങ്ങനെ ഉള്ള ചിലരെ കണ്ടെത്തി അവരുടെ ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ച്‌ കൊടുത്തു എങ്കിലും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. പിന്നീട് ആണ് പ്രതിയിലേക്ക് പോലീസ് എത്തുന്നത്. ആദ്യം പ്രതിയുടെ സഹോദരന്റെ ഫോട്ടോ ആണ് അയച്ചത്.

എന്നാല്‍ അയാള്‍ക്ക് താടിയും മീശയും ഉണ്ട്. തുടര്‍ന്ന് ആണ് പോലീസ് 15 കാരന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചത്. ഇയാളെ പെണ്‍കുട്ടി ഉടന്‍ തിരിച്ചറിഞ്ഞു. പ്രതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ട്. അക്രമണത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടി മാന്തിയിരിന്നു. പ്രതിയുടെ ദേഹത്ത് നഖങ്ങളുടെ പാടുകളും മുറിവുകളും കണ്ടെത്തിയതോടെ ഇയാള് തന്നെ ആണ് കുറ്റവാളി എന്ന് പോലീസിന് ഉറപ്പായി. വീട്ടില്‍ മണ്ണ് പറ്റിയ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ഇതേ വസ്ത്രങ്ങള്‍ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാതെ ഒഴിഞ്ഞു മാറിയ പ്രതി പോലീസ് തെളിവുകള്‍ നിര്‍ത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിച്ചു.

– അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

കുറ്റകൃത്യം നടന്ന് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് പ്രതിയെ പിടികൂടിയത് പോലീസിന്റെ മികവ് തന്നെ ആണ്. മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പിയുടെ കീഴില്‍ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘവും കൊണ്ടോട്ടിയിലെ പ്രത്യേക അന്വേഷണ സംഘവും ആണ് പ്രതിയെ വലയിലാക്കിയത്.

പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ല എന്നത് കൊണ്ട് ഇനി ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഉള്ള നടപടികള്‍ ആകും കേസില്‍ ഉണ്ടാവുക. പ്രതിയുടെ പേരോ, തിരിച്ചറിയുന്ന വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല. പോലീസ് ചുമത്തിയ ഐപിസി വകുപ്പുകള്‍ പ്രകാരം ഉള്ള കുറ്റങ്ങളും നിലനില്‍ക്കില്ല. പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഉള്ള ശിക്ഷകള്‍ ആകും ലഭിക്കുക. നേരത്തെ ബലാത്സംഗം, കൊലപാതക ശ്രമം അടക്കമുള്ള കൊടും കുറ്റങ്ങള്‍ ആണ് പോലീസ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്.

കൊണ്ടോട്ടിയില്‍ പട്ടാപ്പകല്‍, പൊതു സ്ഥലത്ത് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന സംഭവം തന്നെ ഞെട്ടല്‍ ഉണ്ടാക്കുന്നത് ആണ്. അതിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരന്‍ ആണെന്ന വാര്‍ത്ത അമ്ബരപ്പിക്കുന്നതും നടുക്കം നല്‍കുന്നത് ആണ്.

ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവം നടന്നത് . ആളൊഴിഞ്ഞ വഴിയില്‍ വെച്ച്‌ ആണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടില്‍ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകില്‍ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച്‌ 50 മീറ്ററോളം ദൂരം പെണ്‍കുട്ടിയെ വലിച്ചിഴച്ചു. തുടര്‍ന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്..കുട്ടിയുടെ കൈകള്‍ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു..കുതറി മാറി ഓടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ കയറി ആണ് രക്ഷപ്പെട്ടത്.

Facebook Comments Box

By admin

Related Post