മറുനാടൻ മലയാളി എഡിറ്ററും മുതലാളിയുമായ ഷാജൻ സ്കറിയ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ഞാൻ ഒരു അസാധാരണ സംഭവം ആണ്, നിഷ്പക്ഷ നിലപാട് ആണ് പോലും അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ അതിൽ ലവലേശം പോലും സത്യമില്ല എന്ന് തുടർച്ചയായി തെളിയിച്ചിരിക്കുക ആണ് ഷാജൻ സ്കറിയ.
ആർക്കെതിരെ വേണമെങ്കിലും വാർത്ത എഴുതി തന്റെ യൂട്യൂബ്, ഫേസ്ബുക് ചാനലുകൾക് വരുമാനം കൂട്ടുക എന്ന സന്തോഷ് പണ്ഡിറ്റ് നിലപാട് ആണ് അദ്ദേഹത്തിനുള്ളത്. അല്ലെങ്കിൽ തന്നെ മാപ്ര കൾക്ക് എന്ത് നിഷ്പക്ഷ നിലപാട് ആണുള്ളത് ഈ രാജ്യത്ത്? സത്യത്തിനു വേണ്ടി നില കൊണ്ടിട്ടുള്ള ഏതെങ്കിലും ഒരു പത്ര സ്ഥാപനം ഉണ്ടോ എന്നുള്ളത് നാം ചിന്തിക്കുക.
മറുനാടൻ മലയാളി ഓൺലൈൻ പത്രം പൊതുവെ സ്വീകരിക്കുന്ന ഒരു നിലപാട്, ഭരണ കക്ഷി നേതാക്കൾക്ക് എതിരെ എഴുതുക അതുമല്ലെങ്കിൽ, പൊതുവായ ട്രെൻഡിന് എതിരെ നിൽക്കുക എന്നുള്ളതാണ്.
ആര് വിളിച്ചു ഒരു വാർത്ത ചെയ്യണം എന്ന് പറഞ്ഞാലും മറുനാടൻ ഷാജൻ ചെയ്യും. സത്യം എന്തെങ്കിലും ഉണ്ടോ എന്ന് പോലും അദ്ദേഹം ആലോചിക്കാറില്ലത്രേ. വാർത്തക്ക്നല്ല ക്ലിക്ക് ലഭിക്കുമോ എങ്കിൽ താൻ വാർത്ത ചെയുമത്രേ. അദേഹത്തിന്റെ എതിർ മാധ്യമം പറഞ്ഞത് പോലെ ദുട്ട്, പണാ, മണി, മണി എന്നുള്ള പാട്ടാണ് അത്രേ അദ്ദേഹത്തിന്റെ റിങ് ടോൺ പോലും. വിവാദ ഹെഡിങ് നൽകുക,വ്യാജ വാർത്തകൾ ചോദ്യ ചിഹ്നം ഇട്ട് നൽകുക എന്നത് കാഴ്ചക്കാരെ കൂട്ടാൻ ഉള്ള അദ്ദേഹത്തിന്റെ മാർഗങ്ങൾ ആണത്രേ.
സമീപ കാലത്ത് അദ്ദേഹം ബിജെപി ക്ക് അടിമ പെടുകയും ഇടതു പക്ഷ നേതാക്കളെ പാടെ അപമാനിക്കുന്ന നിലപാട് ആണ് സ്വീകരിച്ചു പോരുന്നത്. സിപിഎം നെയും അതു പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തി പരമായി ആക്രമിക്കാൻ ഒരു മടിയും കാണിക്കാറില്ല. വസ്തുതകൾക്ക് നിരക്കാത്ത വാർത്തകൾ സൃഷ്ടിച്ചു വിടുക എന്നതിൽ പ്രത്യേക പഠനം നടത്തുന്ന വ്യക്തി ആണത്രേ ഷാജൻ.
സമീപ കാലത്തു ഇദ്ദേഹത്തിന്റെ പല വാർത്തകളും വെറും വ്യക്തി ഹത്യകൾ മാത്രമാണ്. പിണറായി വിജയന്റെ ഭാര്യക്കെതിരെ നൽകിയ വാർത്ത തന്നെ ഉദാഹരണം ആണ്. എയർപോർട്ടിൽ വെച്ച് ഷാജൻ സ്കറിയ യ്യെ നോക്കി പേടിപ്പിച്ചു എന്നൊക്കെ ആണ് തട്ടി വിട്ടത്. എന്നാൽ ആ സാധു സ്ത്രീ ഇയാളെ അറിയുക പോലുമില്ല എന്നുള്ളത് ആണ് വസ്തുത.
ഈ പി ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ, വീണാ വിജയൻ, ബോബി ചെമ്മന്നൂർ, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെഎം മാണി, പിജെ ജോസഫ്, പിസി ജോർജ്, എം എ യൂസഫലി, കത്തോലിക്ക സഭയുടെ മെത്രന്മാർ , വെള്ളാപ്പള്ളി നടേശൻ എന്ന് വേണ്ട ഒരു വിധം പ്രമുഖരായ വ്യക്തികളെ എല്ലാം തന്നെ തേജോവധം ചെയ്ത് കൊണ്ട് വളർന്ന വന്ന ഒരു മാധ്യമ മാലിന്യം ആണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ ചാനൽ.
പറയുന്നതിൽ 50% സത്യമായ വാർത്തകളും ബാക്കി കെട്ടി ചമച്ച വാർത്തകളും ആണ്. സമൂഹത്തിൽ ആർക്കെതിരെയും വാർത്ത നൽകാൻ ഇദ്ദേഹത്തെ സമീപിച്ചാൽ നടക്കുമെന്ന അവസ്ഥ, കേരള നാട്ടിൽ സംജാതമായിരിക്കുകയാണ്.
സമീപ കാലത്തു രാഷ്ട്രീയ നേതാക്കളെയും മത നേതാക്കളെയും അപമാനിച്ചതിനു ജയിലിൽ കിടന്ന പാലാക്കാരൻ ചേട്ടൻ എന്ന ഫേസ്ബുക് പേജ്ഇന്റെ ഉടമ ആണ് അദ്ദേഹത്തിന്റെ പല വാർത്തകളുടെയും ഉറവിടം എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വാർത്തകളുടെ നിലവാരം മനസിലാക്കാം.