ഹമാസ് ആക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേല്‍ ഇതിനെതിരെ തിരച്ചടിക്കുമെന്നും ഗിലോണ്‍ പറഞ്ഞു.
ഇന്ന് അതിരാവിലെ ഇസ്രായേല്‍ പൗരന്മാര്‍ കിടക്കയില്‍ കിടക്കുമ്ബോള്‍ ഹമാസ് ഇരട്ട ആക്രമണം നടത്തി. ഇസ്രായേല്‍ സിവിലിയന്മാര്‍ക്ക് നേരെ റോക്കറ്റ് ആക്രമണവും കര ആക്രമണവും അവര്‍ നടത്തി. കുട്ടികള്‍, സ്ത്രീകള്‍, വയോധികര്‍ ഉള്‍പ്പെടെ പലരും കൊല്ലപ്പെട്ടു. മറ്റുള്ളവരെ അവര്‍ പിടികൂടി. ഇസ്രായേല്‍ തിരിച്ചടിക്കും. ഇസ്രായേല്‍ കുറ്റവാളികളുടെ പിന്നാലെ പോകും. ഇത്തരത്തിലുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാൻ അനുവദിക്കില്ല. ധാര്‍മിക പിന്തുണ നല്‍കിയ ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങള്‍ വിജയിക്കും’ നോര്‍ ഗിലോണ്‍ പ്രതികരിച്ചു.