പുതിയ കേരളം സൃഷ്ടിക്കുന്നതിന് പല പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. നവകേരള യാത്ര എന്നത് ലോകചരിത്രത്തില്‍ ഇല്ലാത്ത സംഭവമായിരുന്നു .
മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തിന് അർഹതപ്പെട്ട സാമ്ബത്തികം അനുവദിക്കുന്നില്ല. സർക്കാരിനെതിരെ ഇതിലൂടെ ജനവികാരം ഇളകി വിടാനാണ് ശ്രമിച്ചത്. സമരത്തിലൂടെ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കണം. മറ്റന്നാള്‍ കേരളത്തിലും ഇതിനോട് അനുബന്ധിച്ച പരിപാടികള്‍ നടത്തും. ഇത് കേരളത്തിന്റെ പ്രശ്നമാണ്. കേരളത്തിലെ യുഡിഎഫ് നിഷേധാത്മക നിലപാട് സ്വീകരിച്ചു.
കേരളത്തിന്റെ ഖജനാവിലെ ടിഎഡിഎ വാങ്ങിയല്ല സമരത്തിനായി വരുന്നവർ വരുന്നത് എന്ന് വി മുരളീധരനു ജയരാജൻ മറുപടി നല്‍കി. സ്വന്തം ചിലവിലാണ് അവർ വരുന്നത്. പരദൂഷണം പറയുന്നവർ കഷ്ടകാലത്തിന് മന്ത്രിമാരായി എന്നും അദ്ദേഹം ആരോപിച്ചു.