തിരുവനന്തപുരം : അക്ഷരാർത്ഥത്തിൽ ശശി തരൂർ 1000 വോട്ട് പിടിച്ചത് കെപിസിസി നേതാക്കളുടെ ഉറക്കം കെടുത്തി. കെസി വേണുഗോപാൽ കേരളത്തിൽ തമ്പടിച്ചു പ്രചരണം നടത്തിയിട്ടും കേരളത്തിൽ എങ്ങനെ ശശി തരൂരിന് ഇത്രയും വോട്ട് ലഭിച്ചു എന്നത് വേണുഗോപാലിന്റെയും സുധാകരന്റെയും ഉറക്കം കെടുത്തുന്നു . ഇന്ന് തിരുവനന്തപുരത്തു നടന്ന രഹസ്യ ഗ്രൂപ്പ് യോഗത്തിൽ, കേരളത്തിൽ നിന്നും തരൂർ പക്ഷക്കാരായ നേതാക്കളെ കണ്ടെത്തി ഗ്രൂപ്പ് നോക്കാതെ ഒതുക്കണം എന്നൊരു നിലപാട് ആണ് ഗ്രൂപ്പ് നേതാക്കൾ എടുത്തത്. എ കെ ആന്റണി യുടെ മകൻ, കെ എസ് ശബരിനാഥൻ, ഹൈബി ഈഡൻ, എം കെ രാഘവൻ എന്നിവർ പ്രധാനമായും തരൂരിനെ അനുകൂലിച്ചിരുന്നു. എന്നാൽ തരൂർ നേടിയ 1070 വോട്ടിൽ 500 വോട്ട് കേരളത്തിൽ നിന്നുമാണ് എന്നാണ് പ്രാഥമിക നിഗമനം. തരൂരിനെ പിന്തുണച്ച ജനപ്രതിനികൾക്ക് അടുത്ത തവണ സീറ്റ് നൽകരുത് എന്നും ഇവർ പാർട്ടിക്ക് ഭീഷണി ആണെന്നും, നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിക്കും. അടുത്ത തവണ തിരുവനന്തപുരം സീറ്റിൽ, രമേശ് ചെന്നിത്തല യുടെ നോമിനി എം ലിജു വിനെയും, എറണാകുളം സീറ്റിൽ, നീയാസിനെയും മത്സരിപ്പിക്കാൻ ഏകദേശ ധാരണ ആയിട്ടുണ്ട്.
അതിനടിയിൽ കള്ള വോട്ട് നടന്നുവെന്ന് തരൂർ പക്ഷം എ ഐ സി സി ക്ക് പരാതി നൽകിയിട്ടുണ്ട്. എന്തു തന്നെയാലും തരൂർ പക്ഷക്കരെ ഒതുക്കി പാർട്ടി കയ്യിൽ ആക്കുവാൻ ആണ്, കേരളത്തിലെ പാരമ്പര്യ നേതാക്കൾ ശ്രമിക്കുന്നത്