ഇംഫാല്‍: മണിപ്പൂരിലെ വിവിധ ജില്ലകളില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ബിഷ്ണുപൂരിലും സമീപ ജില്ലകളിലും സായുധ സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പ് നടന്നത് .
അതിനിടെ, കാൻപോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്ന് അഞ്ച് അത്യാധുനിക തോക്കുകള്‍, 31 വ്യത്യസ്ത തരം വെടിയുണ്ടകള്‍, 19 ബോംബുകള്‍, മൂന്ന് പാക്കറ്റ് സ്ഫോടകവസ്തുക്കള്‍ എന്നിവ സംയുക്ത സുരക്ഷാ സേന പിടികൂടി.
സൈന്യത്തിന്റെയും പൊലീസിന്റെയും പക്കല്‍നിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കുന്നതിനായി കാങ്‌പോക്പി, തൗബാല്‍, ചുരാചന്ദ്പൂര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ സംയുക്ത തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രശ്നബാധിത സ്ഥലങ്ങളില്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും വാഹന സഞ്ചാരം സുരക്ഷിതമാക്കാൻ സംഘര്‍ഷമേഖലകളില്‍ സായുധസൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാൻ താഴ്‌വരകളിലും മലയോര ജില്ലകളിലും 130 ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും 1,646 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.