നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.അലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
സുബി സുരേഷിന്റെ സംസ്കാരം വ്യാഴാഴ്ച; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി.
അന്തരിച്ച സിനിമാ താരം സുബി സുരേഷിന്റെ സംസ്കാരം നാളെ (വ്യാഴാഴ്ച) നടക്കും. വൈകുന്നേരം മൂന്നിന് കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം.രാവിലെ എട്ടിന് വരാപ്പുഴയിലെ വീട്ടിലും പത്ത് മുതൽ മൂന്ന് വരെ പുത്തൻപള്ളി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത സ്ഥിതിയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.സുബിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ഏറെ ഭാവിയുള്ള കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.