വാഷിംഗ്ടണ്‍ ഡിസി: പന്നിയുടെ ഹൃദയം സ്വീകരിച്ച ലോകത്തെ രണ്ടാമത്തെയാളും മരിച്ചു. ലോറന്‍സ് ഫോസെറ്റ് (58) തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയതെന്ന് മെരിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 20നായിരുന്നു ഗുരുതര ഹൃദ്രോഗബാധിതനായിരുന്ന ലോറന്‍സിന്‍റെ ഹൃദയമാറ്റ ശസ്ത്രക്രിയ. ആറാഴ്ചയ്ക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹൃദയം തിരസ്‌കരണത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങിയെന്ന് പരീക്ഷണ നടപടിക്രമം നടത്തിയ സര്‍വകലശാല ഓഫ് മേരിലാൻഡ് മെഡിക്കല്‍ സെന്‍റര്‍ പറഞ്ഞു.
ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലാണ് ആദ്യമായി പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം കഴിഞ്ഞ് ബെന്നറ്റ് മരിച്ചിരുന്നു.
Facebook Comments Box